Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Chief

മനസു തുറന്ന് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: ഇത്തവണ ഞങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിക്കും. ഇത്ര സീറ്റ് എന്ന് ലക്ഷ്യം വയ്ക്കുന്നില്ല. അത് പാര്‍ട്ടിയുടെ രീതിയല്ല. ഈ തെരഞ്ഞെടുപ്പ് സെമിഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയി കാണുന്നില്ല. ഫൈനല്‍ ആയിത്തന്നെയാണ് കാണുന്നത്. എത്ര സീറ്റ് കിട്ടുമെന്നത് ജനങ്ങള്‍ തീരുമാനിക്കും. അതിനായി വികസിതകേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്.

പലയിടങ്ങളിലും സിപിഎമ്മിന് എതിരാളികളില്ലെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. സിപിഎമ്മിന്‍റെ ഭീഷണിയാണ് കാരണം. ഈ തെരഞ്ഞെടുപ്പോടെ അത് അവസാനിക്കും. ഇനി അതg നടക്കില്ല - ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് മനസു തുറന്നത് കാലിക്കട്ട് പ്രസ് ക്ലബ്ബിന്‍റെ തദ്ദേശം 2025 പരിപാടിയിലാണ്.

ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുള്ളത്?

ബിജെപിക്ക് അവസരം തന്നാല്‍ സമഗ്ര വികസനം കൊണ്ടുവരും. എഐ, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതി ഭരണം, ഭരണ ശൈലി, കാഴ്ചപ്പാട് എന്നിവയിലൊക്കെ മാറ്റം വരുത്തും.

തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന് അഞ്ചു വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ബ്ലൂ പ്രിന്‍റ് തയാറാക്കും. ഓരോ വര്‍ഷവും ജനങ്ങളുടെ മുന്‍പില്‍ പ്രോഗ്രസ് കാര്‍ഡ് വയ്ക്കും. എന്തു ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് ജനങ്ങളോട് വിശദീകരിക്കും.

ഭരണം കിട്ടിയാല്‍ ‘വീട്ടുപടിക്കല്‍ സേവന’മെത്തിക്കും. വീട്ടിലിരുന്ന് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സേവനം നല്‍കും.

എല്ലായിടത്തും സ്ഥാനാര്‍ഥികള്‍?

ഇതുവരെയുണ്ടാകാത്ത പങ്കാളിത്തമാണ് ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കുള്ളത്. 21,065 വാര്‍ഡുകളില്‍ മുന്നണിസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിറുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതു യാഥാര്‍ഥ്യമാണ്. വരുംകാലം ആ വിടവ് നികത്തും.

വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട്?

ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ജമാ അത്തെ ഇസ്‌‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അവരുമായി മറ്റു മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കും. മുന്നണികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടും. എല്ലാ മതവിഭാഗങ്ങളെയും മാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.

കേരളത്തില്‍ എയിംസ്?

കേരളത്തില്‍ എയിംസ് വരുമെന്നു മോദിജിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് എവിടെ, എപ്പോള്‍ എന്നൊക്കെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച് അറിയിക്കും.

Latest News

Up